Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Sector

Kasaragod

ആരോഗ്യമേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി ഷാജി

കാസര്‍ഗോഡ്: ജില്ല നേരിടുന്ന കടുത്ത ആരോഗ്യമേഖല പ്രതിസന്ധികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ സമയബന്ധിതമായ പരിഹാരം കാണുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി കെ.എം. ഷാജി. മൂവ്‌മെന്‍റ് ഫോര്‍ ബെറ്റര്‍ കേരള സൊസൈറ്റി ഭാരവാഹികള്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഹോസ്പിറ്റല്‍ ബ്ലോക്കും സ്റ്റാഫ്/സ്റ്റുഡന്‍റ്സ് ഹോസ്റ്റലുകളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുക, അമ്മയും കുഞ്ഞും ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭാരവഹികൾ പ്രധാനമായും ഉന്നയിച്ചത്. ഭാരവാഹികളായ സാം ജോസ്, ഖാലിദ് കൊളയല്‍, അബുള്ള ബംഗന, സുധീഷ് ആറാട്ടുകടവ് എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.

Kerala

ആരോഗ്യമേഖലയ്ക്കായി ദീര്‍ഘവീക്ഷണത്തോടെയുള്ള ബജറ്റെന്ന് ഡോ. ആസാദ് മൂപ്പന്‍

കൊച്ചി: രാജ്യത്തിന്‍റെ ആരോഗ്യമേഖലയ്ക്കായി ദീര്‍ഘവീക്ഷണമുള്ള ഒരു രൂപരേഖയാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ.

അഞ്ചു വര്‍ഷത്തേക്ക് 10,000 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള ബയോഫാര്‍മ ശക്തി പദ്ധതി, ഗവേഷണം, ഉത്പാദനം, നിയന്ത്രണശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെ രാജ്യത്ത് അത്യാധുനികവും കുറഞ്ഞ ചെലവിലുള്ളതുമായ ചികിത്സാമാര്‍ഗങ്ങള്‍ സാധ്യമാക്കും. ഒരു ലക്ഷം അലൈഡ് ഹെല്‍ത്ത് പ്രഫഷണലുകളെയും ഒന്നര ലക്ഷം കെയര്‍ഗിവര്‍മാരെയും വാര്‍ത്തെടുക്കാനുള്ള പ്രഖ്യാപനം ഈ രംഗത്തെ വിപ്ലവകരമായ മാറ്റമാണ്.

17 ഗുരുതര കാന്‍സര്‍ മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയത് ആശ്വാസമാകും. മെഡിക്കല്‍ ടൂറിസം, മാനസിക ഡിജിറ്റല്‍ ആരോഗ്യ സേവനങ്ങള്‍ എന്നിവയിലൂന്നിയുള്ള ഈ നീക്കങ്ങള്‍ ഇന്ത്യയെ ആഗോളതലത്തില്‍ വിശ്വസനീയമായ ഒരു ആരോഗ്യകേന്ദ്രമാക്കി മാറ്റും-ഡോ. ആസാദ് മൂപ്പൻ ചൂണ്ടിക്കാട്ടി.

Kerala

ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നു: എസ്.കെ. അബ്ദുള്ള

കൊച്ചി: കേരളത്തിലെ ആരോഗ്യ രംഗത്തെ ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്നതാണ് സംസ്ഥാന ബജറ്റ് എന്ന് വി.പി.എസ്. ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ എംഡി എസ്.കെ. അബ്ദുള്ള.

വൈദ്യശുശ്രൂഷയ്ക്കും പൊതുജനാരോഗ്യ മേഖലയ്ക്കുമുള്ള പദ്ധതിവിഹിതം വര്‍ധിപ്പിച്ചത് സ്വാഗതാര്‍ഹമാണ്.

താലൂക്ക് തലം വരെയുള്ള എല്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതി അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

Kerala

ആരോഗ്യ മേഖലയുടെ വളർച്ചയ്ക്ക് സഹായകരമായ ബജറ്റ്: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ വളർച്ചയ്ക്ക് സഹായിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം ഗണ്യമായി വർധിപ്പിച്ച് 2500.31 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളജുകൾക്കായി 259.93 കോടി രൂപ നീക്കിവച്ചു. ആരോഗ്യ മേഖലയിൽ നടന്നു വരുന്ന തുടർ വികസന പ്രവർത്തനങ്ങൾക്കും പുതിയ വികസന പ്രവർത്തനങ്ങൾക്കും ഇത് സഹായിക്കും.

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യത്തെ അഞ്ച് ദിവസം പണരഹിത ചികിത്സ നൽകുന്ന പദ്ധതിയ്ക്കായി 15 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യമുണ്ടാകും.

കേരളത്തിലെ വയോധികർക്കിടയിൽ ന്യൂമോകോക്കൽ വാക്സിനേഷൻ പരിപാടിയ്ക്കായി 50 കോടി രൂപ വകയിരുത്തി. ബിപിഎൽ കുടുംബങ്ങളിലെ 60 വയസ്സും അതിൽ കൂടുതലുമുള്ള പ്രായമായ വ്യക്തികൾക്ക് സഹായകരമാകും.

ഡയാലിസിസ് സൗകര്യമില്ലാത്ത എല്ലാ താലൂക്ക് തല ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി 14.20 കോടി രൂപ വകയിരുത്തി. ഇതോടെ താലൂക്ക് തലം വരെയുള്ള എല്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും.

മലബാർ കാൻസർ സെന്‍ററിന് 50 കോടി രൂപ, കൊച്ചിൻ കാൻസർ സെന്‍ററിന് 30 കോടി രൂപ, ആർസിസിക്ക് 90 കോടി രൂപ, മെഡിക്കൽ കോളജുകൾ വഴിയുള്ള കാൻസർ ചികിത്സയ്ക്ക് 30 കോടി രൂപ, ജില്ലാ/താലൂക്ക് ആശുപത്രികൾക്ക് മൂന്ന് കോടി രൂപ എന്നിവ ഉൾപ്പെടെ കാൻസർ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ആകെ 203 കോടി രൂപ നീക്കിവച്ചു.

കഴിഞ്ഞ വർഷത്തെ വിഹിതത്തെക്കാൾ എംസിസി, ആർസിസി, എന്നിവയ്ക്ക് 15 കോടി രൂപ വീതവും സിസിആർസിക്ക് 12 കോടി രൂപയും മെഡിക്കൽ കോളജുകൾക്ക് 10 കോടി രൂപയും അധികമായി വകയിരുത്തി.

പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി സംസ്ഥാന പദ്ധതിയിൽ 6.50 കോടി രൂപ നീക്കിവച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കായി (കാസ്പ്) 900 കോടി രൂപ നീക്കിവച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് സ്ഥാപിക്കുന്നതിന് 12 കോടി രൂപ വകയിരുത്തി.

ആർദ്രം മിഷൻ രണ്ടാം ഘട്ടം സുസ്ഥിരമാക്കുന്നതിനായി 70.92 കോടി വകയിരുത്തി. മെഡിക്കൽ കോളജ് ആശുപത്രികളിലെ ആശുപത്രി മാലിന്യ സംസ്‌കരണത്തിനായി 22 കോടി രൂപ നീക്കിവച്ചു. ഇതിനു പുറമെ ആരോഗ്യ സേവന വകുപ്പിന് 3.10 കോടി രൂപയും വകയിരുത്തി.

ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള മെഡിക്കൽ, പാരാമെഡിക്കൽ കോളേജ് ഹോസ്റ്റലുകളുടെ നിർമാണത്തിനും നവീകരണത്തിനുമായി 10 കോടി രൂപ വകയിരുത്തി. ഡിഎച്ച്എസിന് കീഴിലുള്ള ആശുപത്രികളിൽ കാത്ത് ലാബും ഐസിയുവും സ്ഥാപിക്കുന്നതിന് ഏഴ് കോടി രൂപ.

ഗോത്ര-തീരദേശ-ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആശുപത്രികളുടെയും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെയും സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 13 കോടി രൂപ. ഡിഎംഇയുടെ കീഴിലുള്ള മെഡിക്കൽ കോളജുകൾക്കായി 259.93 കോടി രൂപയും നീക്കിവച്ചതായും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Latest News

Corehub Up